ലൈംഗിക രോഗങ്ങൾക്ക് പണ്ടു രഹസ്യമായാണ് ചികിൽസ തേടിയിരുന്നതെങ്കിൽ ഇപ്പോൾ സമൂഹത്തിന്റെ മനോഭാവത്തിൽ പ്രകടമായ മാറ്റം കാണുന്നുണ്ട്. ലൈംഗിക ചികിൽസ തേടാൻ പുരുഷന്മാരാണ് മുന്നിട്ടിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും മടി കാണിക്കുന്നില്ല. വിവാഹമോചന കേസുകളിൽ ലൈംഗികപ്രശ്നങ്ങൾ വില്ലനാകുമ്പോൾ മാതാപിതാക്കൾ തന്നെ മക്കളെ ലൈംഗിക ചികിൽസ തേടാൻ പ്രേരിപ്പിക്കുന്നതും കാലത്തിന്റെ മാറ്റമായി കരുതാം. ലൈംഗിക വിഷയങ്ങളെക്കുറിച്ച് പങ്കാളികൾ പരസ്പരം തുറന്നു സംസാരിക്കുന്നതും ആശ്വാസം നൽകുന്ന പ്രവണതയാണ്.